Friday, December 30, 2011

നേരുന്നു ഞാന്‍ നിനക്ക് മാത്രമായി

നിനക്ക് മാത്രമായി നേരുന്നു ഞാന്‍
വെളിച്ചം തൊട്ടില്‍ കെട്ടിയാടും
പൊന്‍ പുതുവരിഷജീവസ്പന്ദനക്കതിരുകള്‍ .., 

ഗഗനഗീതം പെയ്തിറങ്ങും മാരിവില്ലിന്‍ മധുസന്ധ്യയി -
ലൊരു ചുവടായിരുമെയ്യുകള്‍ കോര്‍ത്തു നീങ്ങും തീരം ,
വിരലുഴിഞ്ഞു കുസൃതി പൂക്കും മണല്‍ശയ്യയി,ലൊന്നായി
കണ്‍കളില്‍ തിരയടിക്കും പ്രണയനോവിന്‍ കണങ്ങള്‍ .
.

നിനക്ക് മാത്രമായി നേരുന്നു  ഞാന്‍
മഹാ വ്യഥകള്‍ മറക്കും മന്ത്രസ്പര്‍ശം.
മറക്കുക അഗ്നിശൈലം കടഞ്ഞു നീട്ടിയ പുരാണങ്ങള്‍ 
മൂളിപ്പ
ന്നെത്തി കൊത്തും ശരമുനകള്‍ ,
പഴങ്കലത്തില്‍ വറ്റ് തെടിപ്പരതിമടങ്ങും ഓര്‍മ്മകള്‍ ,
കുലമുടഞ്ഞ കടങ്കഥയില്‍  കുഴഞ്ഞു വരളും തണലുകള്‍ . 


നിനക്ക് മാത്രമായി നേരുന്നു ഞാന്‍
പഴിമഴയില്‍ കിളിര്‍ക്കും ചതിച്ചിരി പുഷ്പതാലം നീട്ടും
വഴിയൊഴിഞ്ഞു പോകാനുള്ളയുള്‍ക്കണ്‍
തെളിച്ചം .
നോക്കാതിരിക്കട്ടെ  ,കാണ്മാതിരിക്കട്ടെ
തെന്നലിന്‍ തേങ്ങല്‍ കുറുകിയിരുളു തിളയ്ക്കും കടലില്‍
പാദമിടറിക്കുതിപ്പടങ്ങി ആവിപൂക്കും 
തിരകള്‍ . 
ഇലമിഴികള്‍ കൂമ്പി വാടും വെയില്‍ തല ചായ്ക്കും 
അന്ധകാരപെരുംവൃക്ഷം നഖംനീട്ടും ശാഖകള്‍ . 

നിനക്ക് മാത്രമായി നേരുന്നു ഞാന്‍
ചന്ദനം കുറി തൊട്ട സ്വപ്നയാത്രകള്‍ 

വാങ്ങാതിരിക്കട്ടെ , ദാനമായി നീട്ടും മാരീചോല്പന്നങ്ങള്‍ , 
ഇണകള്‍ കരളില്‍ ചൂടഴിക്കും ശോകമൂകം കണ്ണാടികള്‍ ,
ഒറ്റികൊടുക്കും കരിങ്കാക്കക്കൊക്കില്‍ കൊര്‍ത്തെറിയു-
മെ
ച്ചില്‍വാക്കിന്‍  മുനമുട്ടി കാതു പൊട്ടും ചങ്ങാത്തങ്ങള്‍ . 

എന്തേ മൌനം ?  
കുരലില്‍ കുടുങ്ങിയോ കഠിനമാം ദുഃഖവിത്തുകള്‍  ? 
വട്ടം ചുഴറ്റിയന്നനാളം ചികഞ്ഞു  കുടല്‍ കുടഞ്ഞോക്കാനിച്ചൂ ,
ഒരു ചെങ്കനല്‍കട്ടച്ചോര പശ്ചിമഭിത്തിയില്‍ പടരുന്നുവോ  ?
കടലാകെ  പരക്കുന്നുവോ ?..
മുത്തേ  മുക്തമാകുക ..വെറും തോന്നലിന്‍ തോന്ന്യാസങ്ങള്‍ 


നിനക്ക് മാത്രമായി നേരുന്നു ഞാന്‍
കല്ലോലങ്ങളില്‍ പുണ്യസ്നാനം ചെയ്തുദിക്കും
നവവര്‍ഷഹൃദയരാഗരശ്മിക്കുളിരുക
ള്‍
നിദ്ര തിങ്ങും കണ്കളിലധരമുദ്ര സുവര്‍ണ ദീപനാളം
നിത്യവും കൊളുത്തിയുണര്‍ത്തും പ്രണയവാക്കിന്‍ പുലരികള്‍ ,
കാനനങ്ങള്‍ നെയ്തെടുക്കും ഋതുവര്‍ണ
ത്തിരുവ്സ്ത്ര- 
ണിയിക്കും കണിക്കൊന്നപ്പൂങ്കുലദിനങ്ങള്‍
 

  

Friday, December 23, 2011

എന്താണ് മൌനം ?

അതിരാവിലെ മുതല്‍ .?...
വാതിലടച്ചുപൂട്ടിയ വാക്കുകളുടെ ദീര്‍ഘനിര്‍വികാരത.
വിശദീകരണം തേടിയ  ഫോണിന്റെ നാവും കാതും
പല്ലിവാല്‍ പോലെ മുറിഞ്ഞു  വീണു പിടച്ചു
സന്ദേശങ്ങളുടെ പ്രവാഹം പടിക്കല്‍ തലചിതറി
ചോര പൊടിഞ്ഞു വിലപിച്ചു  .

എന്താണ്  മൌനം ?
കുട്ടിക്കാലം മുതല്‍ ചോദിച്ചിട്ടുണ്ട് പലരോടും
ചിറകടിച്ചെത്തി ദലങ്ങളില്‍ സ്പന്ദിച്ച
ചിത്രശലഭം ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു പറന്നു.
പുഴുവിനോട് ചോദിക്കാന്‍ ദുസൂചന .
പുഴു ഇലപ്പച്ചത്തളിരിന്നടിയിലേക്ക് വഴുതിമാറി ..    
പുഴുവിനും പൂമ്പാറ്റയ്ക്കും  ഇടയിലുള്ള മൌനം.
പക്ഷെ അതു എന്റേതല്ല

ഉത്സവപ്പിറ്റേന്നു കൊടുംകാറ്റ് കൂട് കെട്ടുന്ന മരക്കൊമ്പ് തേടിയ
അമ്മ , തലയിണയ്ക്കടിയില്‍ വെച്ചു പോയ  കടലാസിലെ
പിടിവള്ളി പൊട്ടിയ  നനഞ്ഞു പടര്‍ന്ന  വാക്കുകള്‍  -
"പൊറുക്കുക,  പൊറുക്കുക " ..ശേഷം അവ്യക്തം.
അമ്മ എഴുതി വെട്ടിക്കളഞ്ഞ അവസാന വരിയാണോ മൌനം.?
മൌനത്തിന്റ്റ് അമ്മ ആരാണ് ?

 മരണം പ്രസവിച്ചിട്ട വാക്കാണോ മൌനം ?

പൌര്‍ണമിയുടെ  മഞ്ചലില്‍ പ്രണയവും
മൌനത്തിന്റെ ശിരോവസ്ത്രം അണിഞ്ഞു യാത്ര ചെയ്യാറുണ്ട് .
ഇരുളും വെളിച്ചവും വായ്‌ പൊത്തി നിന്നിട്ടും
നക്ഷത്രങ്ങളിലേക്കു ഒളിച്ചോടാന്‍ ഭയന്ന ജീവിതം
ചുരുട്ടി എറിഞ്ഞ
മോര്‍ച്ചറിയിലേക്കുള്ള നോവാണോ മൌനം ?

മുള്‍ക്കിരീടത്തി
ന്‍റെയും ആണിമൂര്‍ച്ചയുടെയും
വിശുദ്ധമായ  അത്താഴവിരുന്നില്‍  എനിക്ക് വിളമ്പിയ
ഉപ്പു ചേര്‍ക്കാത്ത ഉദാരമായ സഹതാപം .
പ്രജ്ഞയില്‍ നിശബ്ദതയുടെ  ഒരില പൊടിയുന്നു
ഒറ്റ ഇലയുള്ള മഹാ വൃക്ഷമായി പന്തലിക്കുന്നു
അതില്‍ വംശ നാശം വന്ന അസംഖ്യം വാക്കുകള്‍
ചുള്ളിക്കമ്പുകള്‍ കൊണ്ട് പണിഞ്ഞ  ഒഴിഞ്ഞ കൂട്

എനിക്കറിയാം ..
ചിറകില്ലാത്ത പറവയ്ക്ക്  
ആകാശം  കൊടുക്കുന്ന എന്തോ അതാണ്‌   മൌനം .
 
അതേ ,മൌനത്തിന്റെ മൌനമാണ് മൌനം
 

Wednesday, December 21, 2011

ഒരു (ഡിസംബര്‍ ) തുള്ളി രക്തം

കണ്പീലികളുടെ നാമ്പുകള്‍ക്കിടയിലൂടെ
കനവിന്‍റെ സല്ലാപം
തഴുതിടാത്ത വാതിലില്‍ മഞ്ഞു 

പേര് ചൊല്ലി  മുട്ടി വിളിച്ച ഡിസംബറില്‍ 
മാനത്ത് നിന്നും മലയിറങ്ങി വന്ന
കിളിച്ചുവടുകള്‍ പുലരിവാക്കുകളാല്‍  കളം എഴുതി .
അരിമണികള്‍ കൊത്തിപ്പെറുക്കുംപോള്‍
ചുണ്ടുകളില്‍ കുറുകുന്ന ഹൃദയകാവ്യം
ക്രിസ്മസിന്റെ ജീവസന്ദേശം നല്‍കി ചിറകടിച്ചു .
കുരിശിലേക്കു പറന്നിരുന്നു-
ഒരു തുള്ളി രക്തം 


Saturday, December 17, 2011

ഞാന്‍ വസന്തമായത് ആര്‍ക്കു വേണ്ടി?

1.
മഴയുടെ ആശിര്‍വാദത്തില്‍ 
വെളിച്ചം പുതപ്പിനുള്ളില്‍ കയറി 
കട്ടികൂടിയ കുളിര് കൂട്ട് ചോദിച്ചു
കൈ നീട്ടിയപ്പോള്‍ നനവ്‌.
"ആരാണ് കരഞ്ഞത് ?"


2.
പകലിനു പരാതി -

ജീവിതം വഴി  മുട്ടി
വെളിച്ചം മിഴി പൂട്ടി .
സന്ധ്യ പറഞ്ഞു :-
"വഴിയില്‍ കൊഴിഞ്ഞു വീണ കൃഷ്ണമണി
നമ്മുടേതല്ല "


3
ഇന്നും കഞ്ഞീം കറീം വെച്ച്
കരിക്കലം പൊട്ടിക്കരഞ്ഞു
ഉണ്ണാന്‍ ആളില്ല
വെക്കാനും വിളമ്പാനും ഏറെ 


4
ഞായറാഴ്ച മഴയ്ക്ക്‌ അവധി ഇല്ല
തോരാതെ പണി ചെയ്തു
പണി ചെയ്തു തോര്ന്നവള്‍ക്ക് പനിമഴ  ! 


5
കറന്റ്  പോയപോലെ  പോയ  ഒരാള്‍
തിരിച്ചു വരുന്നതും
പോയപോലെ .

ആഗ്രഹം മിന്നി മിന്നി കാത്തു കാത്തിരുന്നു.
വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും
സ്വിച്ച് ഒന്നാണെന്ന് പരിഭവം 


7
വസന്തത്തില്‍  അന്തമുന്ടെന്നും ഇല്ലെന്നും കാറ്റ് പറഞ്ഞു
ആരാ ഈ കൂനികാറ്റിന്റെ ഉറ്റ ചെങ്ങാതി? നീയാവില്ല ..

എനിക്കറിയാം എന്‍റെ വസന്തം -
ഒരു കാറ്റിനും കൈ നോക്കി പറയാനോ
കടപുഴക്കി കളയാനോ ആവാത്തത് .
ആര്‍ക്കു വേണ്ടിയാണ് ഞാന്‍ വസന്തമായത്
എന്നു കാറ്റ് ഇപ്പോള്‍ കുശുമ്പു ചോദിക്കുന്നു  



8
കണ്ണെന്നും പൊന്നെന്നും 
ഇല പൂവിനോട് പറഞ്ഞു
പൊന്നെന്നും തേനെന്നും 
പൂവ് ശലഭത്തോടും
കൊഴിഞ്ഞത് വാക്ക്.
പൊട്ടിത്തെറിച്ച വിത്തില്‍ 
ഞാന്‍ തലോടിയ താരാട്ട് .
   







Sunday, December 4, 2011

ഒപ്പും പേരും

പൂക്കള്‍ക്ക് പുരാവസ്തുവിന്റെ മണം
ശ്വാസം വലിച്ചു പിടയ്ക്കുമ്പോള്‍ അതറിയാം



സൂര്യാഗ്നി ചുറ്റളവെടുത്തു അകക്കാംപിലൂടെ  തുളഞ്ഞു  പോയി  
പുലരിയുടെ ലിപികളില്‍ ചാരവും പുകയും 



കൃഷ്ണമണിക്കുള്ളില്‍  രക്തം ഉറവെടുക്കുന്ന രഹസ്യഗര്‍ത്തം   
അടച്ചു വെച്ച പുസ്തകം പോലെ   .
ദിനങ്ങള്‍ക്ക്‌ ചുവട്ടില്‍ പേരെഴുതി ഒപ്പിടാന്‍ കഴിയുന്നില്ല.



Thursday, November 24, 2011

ഉച്ചയൂണ്

ഉച്ചയൂണ്
കേവലം തൂശനിലയില്‍ വിളമ്പിയ പകലല്ല
തൊട്ടു കൂട്ടാന്‍ വെച്ച പുളിക്കുന്ന ചിരിയല്ല
പൊടിച്ചു ചേര്‍ക്കാവുന്ന കാച്ചിയ ഫോണ്‍ കാളല്ല
മറക്കാതിരിക്കാന്‍ ഉപ്പിലിട്ട  ദിനക്കുറിയല്ല
തൊണ്ടയില്‍ വാക്ക് കുരുങ്ങുമ്പോള്‍
നനച്ചു നനച്ചു പോകും ശരീരദാഹമല്ല 
കടലില്‍ നിന്നും കരളു കീറി വറുത്തെടുത്ത
പ്രണയത്തിന്റെ മുള്ള് ഇപ്പോഴും  പിടയ്ക്കുന്നല്ലോ!
കറിവേപ്പിലയ്ക്ക് പറയാനാകും തിളച്ചു പൊള്ളിയ
ആത്മാവിന്റെ നീരിറക്കം ..
പൌര്‍ണമിക്കാറ്റ് ഗന്ധര്‍വഗീതം കൊണ്ടു  അനുഗ്രഹിച്ച 

പൊന്‍വയല്‍ കൊടുത്തയച്ച ഒരു ഉരുള
പച്ചയിലയുടെ ഞരമ്പുകളില്‍ ചേര്‍ത്ത് വെക്കുമ്പോള്‍
ഉദിക്കുന്ന ഉച്ചവെളിച്ചമാണ് ഈ ഊണ്
അത് അമാവാസിയില്‍ കൈകൊട്ടി വിളിക്കില്ല 


--

Sunday, November 13, 2011

അവനും അവളും

അവന്‍ സന്ധ്യയുടെ തുലാസില്‍ പകലിനെ തൂക്കി നോക്കി
നാട്ടുച്ചയ്കാണ്  കൂടുതല്‍ ആഴം
സൂര്യസ്നേഹത്തില്‍ വെന്തചോറ് 
താമരക്കുമ്പിളില്‍ വാരിക്കൊ
ടുത്തതും
വെളിച്ചത്തിന്‍റെ  ചുണ്ടില്‍
സ്നേഹനീര് പകര്‍ന്നു  ജന്മദാഹം മാറ്റിയതും
കാറ്റിന്റെ വിരലുകള്‍ തണലായി  തലോടിയതും
അവര്‍ നട്ട ഉച്ചയ്ക്കായിരുന്നു

അവള്‍ നട്ടുച്ചയുടെ ത്രാസില്‍ സന്ധ്യയെ തൂക്കി നോക്കി

സന്ധ്യയ്കാണ് പൊലിമ കൂടുതല്‍
വിരലുകള്‍ അസ്തമയ സൂര്യനില്‍ തൊട്ടെടുത്ത
ഒരു നുള്ള് സിന്ദൂരം ചുണ്ടില്‍ തുടിച്ചതും
തിരകളില്‍ തോണിയായി  കാത്തു കിടക്കുമ്പോള്‍

യാത്രികന്റെ തുഴ  ശരീരത്തില്‍ കരുത്തെടുത്തതും
അവര്‍ വീട് വെച്ച ആ  സൂര്യബിന്ദുവില്‍ ആയിരുന്നു.



Tuesday, November 8, 2011

മോര്‍ച്ചറിയിലെ നാഴിക മണി

മോര്‍ച്ചറിയിലെ നാഴിക മണി
ഒന്ന് .. രണ്ട്.. മൂന്ന്
കണ്ണിലെണ്ണയൊഴിച്ചു
ഏപ്പോഴും എണ്ണി നോക്കുന്നത് എന്തിനാണ്?
ഇനിയും വിശ്വാസമില്ലെന്നോ?
അതു പാവം രമണി ചേച്ചി 
പൂര്‍ണ മനസ്സോടെ വന്നു കിടന്നതാ ..
കൂട്ട് കിടക്കാന്‍ പോലും ഒരു രമണനെയും കൂട്ടാതെ .
കിട്ടിയ  താലിക്കു ചകരി നാരിന്‍റെ കനപ്പിച്ച മണം
ചോദ്യ ചിഹ്നം അടിച്ചു നിവര്‍ത്ത് അതിശയമാക്കാന്‍ ത്രാണിയില്ലാതെ..
ഉത്തരം തേടിപ്പോയി
അപ്പുറം സിസ്റര്‍ തെരേസ
മണവാട്ടിയുടെ മൌനം വെട്ടിത്തിരിഞ്ഞതിനാല്‍ മദറാ(ക്കി)യില്ല     
കുരിശു വരയ്ക്കുന്ന പ്രഭാതം പോലെ
വെളുത്ത വസ്ത്രം തന്നെ ഇപ്പോഴും.
അടഞ്ഞ കണ്ണുകളില്‍ ആണി മുനയുടെ  സിന്ദൂരം

ആറുമണി ചാഞ്ഞാല്‍ വഴി ഏപ്പോഴും ഇങ്ങനെയാ
വേഗം നടന്നാലും ഇരുള് കേറി കെട്ടിപ്പിടിക്കും
അസ്തമിക്കാന്‍ ഒരു പാടാമോ പാളമോ മതി.
ആകസ്മികം അതാണവളുടെ  പേര്‌ .

നാഴികമണി ഇരുളിന്‍ ചീളുകള്‍  അരിഞ്ഞു കൂട്ടിയിടുമ്പോള്‍ 
ഉപേക്ഷിക്കപ്പെട്ട ഒരു താരാട്ട് പാട്ട് ഒറ്റയ്ക്ക് കേറി വന്നു
പട്ടിണി കിടന്ന ഒരമ്മയ്ക്ക്  വായ്ക്കരി  ഇട്ടു .

ബാങ്കില്‍ നിന്നുള്ള ജപ്തി നോട്ടീസ്
ദിവസങ്ങള്‍ എണ്ണുന്നത് പോലെ
മോര്‍ച്ചറിയിലെ നാഴിക മണിയുടെ  ചങ്കിടിപ്പ്
പുറത്ത് കേള്‍ക്കാം.
മോര്‍ച്ചറിയിലെ നാഴിക മണി
ആരെയോ പ്രതീക്ഷിക്കുന്നുണ്ട്
വാതിലിലെ ടിക്ക് ടിക്ക് ..
ഓരോ തവണയും
നിഷേധാര്‍ഥത്തില്‍
ഇടത്തോട്ടും വലത്തോട്ടും
ഇതു തലയാട്ടുന്നത്‌ എന്തിനാണ് ?
പച്ചജീവനില്‍ നിന്നും  കണ്ണുകള്‍ പറിച്ചു നല്‍കി
ശരീരം തീറെഴുതിക്കൊടുത്തു   ഒരാള്‍
ഇടിമിന്നല്‍  പോലെ വരാതിരിക്കില്ല
ചൂളയില്‍ കടഞ്ഞു ചൂരലില്‍ പുളഞ്ഞു
നെഞ്ചു തഴമ്പിച്ച ഒരാള്‍
കൈകളില്‍ ഇനിയും അറ്റ് പോകാതെ
പിന്‍മടങ്ങാത്ത ചൂണ്ടു വിരല്‍
അഗ്നിശൈലങ്ങള്‍ ഉരുക്കിയ വാക്ക് വീശി ഒരാള്‍
വരാതിരിക്കില്ല .

ചെറിയ  അപേക്ഷ  മാത്രമേ ഉള്ളൂ
ചോര പിടഞ്ഞു നിലവിളിക്കുന്ന
തെരുപ്പാച്ചിലിന്‍  കുരുക്കില്‍ സ്മാരകം അരുത്
കഞ്ഞി മുക്കി തേച്ചെടുത്ത  അപദാനങ്ങള്‍ കൊണ്ട് അനുശോചിക്കരുത്

ഹിമാലയാത്തിനും മീതെ  തല ഉയര്‍ത്തി നില്‍ക്കുന്ന
ആ മഹാമരണദിനം അവധി കൊടുത്തു ആഘോഷിക്കരുത്
 
മോര്‍ച്ചറിയിലെ നാഴികമണി കുഞ്ഞുങ്ങള്‍ കൊണ്ട് പോയിട്ടുണ്ടെങ്കില്‍
അതു ധാരാളം.

Wednesday, October 26, 2011

ഹോം വര്‍ക്ക്


മാവ് കോരി ഒഴിച്ചപ്പോഴാണ്‌
ബല്ലടിച്ചത്
അരുണിമ  ഫോണില്‍ തുളുമ്പി
"ടീച്ചറെ.. "
സ്ഫടികപാത്രം ഉടയുന്ന ഇളം  ശബ്ദം
"എന്താ മോളെ ?"
രണ്ടാനച്ചന്‍ വാങ്ങിത്തന്ന
കളിപ്പാട്ടങ്ങളുടെ  വില കൂട്ടിയിട്ടും കൂട്ടിയിട്ടും
ശരിയാകുന്നില്ലത്രെ !
"അമ്മയോട് പറഞ്ഞോ?"
"അമ്മേം ചേച്ചീം പറഞ്ഞു
കണക്കു കൂട്ടലുകള്‍ തെറ്റുന്നെന്നു"
അപ്പോള്‍  ഉത്തരം എനിക്ക് കിട്ടി -
ദോശ കരിഞ്ഞ കറുത്ത മണം


Sunday, October 23, 2011

അയ്യപ്പന്‍ അനുസ്മരണം


ദൈവത്തിന്റെ കണ്ണുനീരുകുടിച്ചു ദാഹം തീര്‍ത്ത പാപിക്ക്‌
അനുസ്മരണം പത്തനംതിട്ടയില്‍ നടന്നു
"ശരീരം  നിറയെ മണ്ണും
മണ്ണ് നിറയെ രക്തവും
രക്തം നിറയെ കവിതയും
കവിത  നിറയെ കാല്പാടുകളും "
ഉണ്ടായിരുന്ന കവിയെ പൊതുവേ കേരളം  ഓര്‍ക്കാന്‍ വിസമ്മതിച്ചപോലെ  ..
ഒന്നോ രണ്ടോ ജില്ലകളില്‍ സാംസ്കാരിക സംഘങ്ങള്‍ കവിയെ ഓര്‍ത്തു എന്നു വാര്‍ത്ത

കവിതയില്‍ കാഞ്ഞിരം നട്ടത് കൊണ്ടാകും മരിച്ചപ്പോഴും തിരിച്ചറിയാന്‍ പഠിപ്പുള്ളവര്‍ മറന്നത് .
തെറ്റിയോടുന്ന സെക്കന്റ്  സൂചിയുടെ കാലം സ്വന്തം വാച്ചുമായി ഒത്തു പോകാത്തുകൊണ്ട് പലരും മറവി നടിച്ചതാകാം.
"ഉപ്പിനു വിഷം ചെര്‍ക്കാത്തവരും ഉണങ്ങാത്ത മുറിവിനു വീശിത്തന്നവരും" ബലിക്കുറിപ്പുകള്‍ക്ക്  ചുറ്റും നിന്നു.
പത്തനംതിട്ടയില്‍ ഇരുപതു പേര്‍ ഒത്തുകൂടി
വട്ടം കൂടി ഇരുന്നു
അവതാരകര്‍ ഇല്ല.മുഖ്യ പ്രഭാഷകര്‍ ഇല്ല
എല്ലാവരും അനുഭവങ്ങള്‍ പങ്കിട്ടു
അപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി
കണ്ണു നീര്‍ നിറച്ച ഒരു ചില്ല് പാത്രം വീണുടഞ്ഞു
അയ്യപ്പനും വന്നു ഇങ്ങനെ  പറഞ്ഞു
"മരിച്ചു പോയ മകനെ അടക്കം ചെയ്യാന്‍ വാങ്ങിയ
ശവപ്പെട്ടിയുടെ കടം
ഇതുവരെ വീട്ടിയിട്ടില്ല
പിന്നെയാണ് ഇന്നത്തെ അത്താഴം?"

Saturday, October 22, 2011

മടിയില്‍ ഒരു പകല്‍

പകല്‍മേഘങ്ങള്‍ നീല വിരിപ്പിലേക്ക് മയങ്ങാന്‍ കിടന്നപ്പോഴാണ്‌
ഞാന്‍ നിന്റെ മടിയില്‍ തലവെച്ചത്.
കടലിരമ്പം കൊണ്ടു മരങ്ങള്‍ തണല്‍ വിരിച്ചു
ഇളം കാറ്റ് നിന്റെ കണ്ണുകളില്‍  വീശുന്നുണ്ടായിരുന്നു
സംവത്സരങ്ങളുടെ ചാറു നീ എന്നിലേക്ക്‌ ഇറ്റിച്ചു
ഒരു കിളി എന്റെ നെറുകയിലേക്ക് പറന്നിറങ്ങി
അതിന്റെ ചിറകുകളില്‍ നീലയും പച്ചയും മഞ്ഞയും
കടലും വയലും വസന്തവും തലോടിയ തൂവലുകള്‍
തല ഉയര്‍ത്തി   നിന്നെ  അത്  നോക്കി
കൊത്തിപ്പെറുക്കിയെടുത്ത  
ധാന്യങ്ങള്‍ വിത്യ്ക്കാനായി
നിന്റെ നെഞ്ചിലേക്ക് അത് പറന്നു

Wednesday, October 19, 2011

നാട്ടുപാട്ട്


തെയ്യാര തെയ്യാര
തെയ്യാരത്താരാ..
തെയ്യാര തെയ്യാര
തെയ്യാര താരാ ..
 
പകലിന്നാഴത്തില്‍
തുഴ വീഴ്ത്തിയടുപ്പിക്ക 
സാഗര സ്നേഹത്തിന്‍
കുളിര്‍ത്തിര  കോരുക   (തെയ്യാര..)
വാകപ്പൂത്തിരു സന്ധ്യ
മിഴിദീപം തെളിയിക്ക  (തെയ്യാര..)
കര്‍പ്പൂരത്തിരി കാന്തി,
തുളസിക്കതിര്‍ മന്ത്രിച്ചു
ചന്ദന ചൈതന്യം
അര്‍ച്ചിക്കാമന്യോന്യം   (തെയ്യാര..)
കരള്‍മൂടും കടാക്ഷങ്ങള്‍
പൊന്‍വാക്കിന്‍ സുഗന്ധങ്ങള്‍ (തെയ്യാര..)
മുടിയിഴ മെടഞ്ഞു പിന്നി
വിരലെഴുതും കാവ്യങ്ങള്‍ (തെയ്യാര..)
പെരുവിരല്‍ത്തുമ്പില്‍ നിന്നും
മുള പൊട്ടി തളിര്‍ വിരിഞ്ഞു   (തെയ്യാര..)
പൂച്ചന്തം പുടവ ചുറ്റി
മനം തൊട്ടു മധുവൂറി (തെയ്യാര..)
ഇളം ചൂടിന്‍ കടവിങ്കല്‍
മൂവന്തി മുഖം പൊത്തി (തെയ്യാര..)
നിലാവിന്‍റെ പുളകങ്ങള്‍
നിറവിന്‍റെ മുകുളങ്ങള്‍ (തെയ്യാര..)
നീയെന്നും ഞാനെന്നും
ഞാനെന്നും നീയെന്നും
കാടെന്നും  കടലെന്നും
കാറ്റെന്നും കനവെന്നും (തെയ്യാര..)
നീയല്ലോ ഞാനെന്നും
ഞാനെല്ലോ നീയെന്നും
കാറ്റിന്‍റെ കനവെന്നും
കനവിന്‍റെ കാറ്റെന്നും
പൊരുളിന്‍റെ പൊരുള്‍ 
തേടും തെയ്യാര താരാ

തെയ്യാര തെയ്യാര
തെയ്യാരത്താരാ..
തെയ്യാര തെയ്യാര
തെയ്യാര താരാ ..







Tuesday, October 18, 2011

ഇതിഹാസം

1.
ഒന്നുമേ മിണ്ടിയില്ലെങ്കിലും നീ
നിന്റെ കണ്ണാലെയെല്ലാമേ   ചൊല്ലി
എത്രയോ കാലം തപം കൊണ്ടുള്ളി -
ലുളി  വീഴ്ത്തി ചെത്തി കൊത്തിയ രൂപം. 

2.
പെട്ടു പോയി നിന്‍ കണ്പീലി കുരുക്കി -
ലൊട്ടു നേരം  ഇമയനങ്ങാത്ത മാത്രകള്‍ 
മിഴിയാഴത്തണുപ്പിലാഴ്ന്നകം കുളിരുമ്പോള്‍ 
വഴി തുറക്കുന്നൂ മൃദുമന്ദഹാസം.

3.
അപരന്‍റെ കണ്ണില്‍ കവിത വിരിയിക്കുവോള്‍ 
കനകമാനിനെ ഹൃദയ തടത്തിലേക്കു അയക്കുകയാണ്
ഒപ്പമൊരു അതിവേഗശരവും.




Friday, October 7, 2011

തുറന്ന ശരീരം



മഞ്ഞുകണങ്ങളില്‍ കാലു നീട്ടി അവള്‍ .
നഗരത്തില്‍ വിടര്‍ന്ന പുലരിപ്പൂവ്
ആര്‍ക്കോ കണി ഒരുക്കിയപോലെ

രാത്തുടുപ്പില്‍  അഴിഞ്ഞു പോയവള്‍ .
നഗ്നരശ്മികള്‍ ജാലകം തുറന്നു ഒഴുകി
മാറിടം മാനം  നോക്കി കിടന്നു
അടയാത്ത കണ്ണുകളില്‍ ഓടിക്കിതച്ച ദൂരങ്ങള്‍

തുറന്ന ശരീരം
ജീവിതത്തില്‍ ഇനി ഒന്നും മറച്ചുവെക്കാനില്ല

ദര്‍ശനം
ഈച്ചക്കൂട്ടം പൊതിയാന്‍ തുടങ്ങി
അസംഖ്യം കണ്ണുകള്‍
ഭോഗാസക്തിയോടെ  പഴിപറഞ്ഞു സഹതപിച്ചു
ആരോ വാക്ക് പൊത്തി തെറി പറഞ്ഞു

അജ്ഞാത -അതാണ്‌ പേര്‌
മലയാളത്തില്‍ അപമാനിക്കപ്പെട്ട വാക്കുകള്‍ക്കു കുറവില്ല

ഉന്തു വണ്ടിയിലേക്ക്  തൂക്കിയെടുത്തിട്ടപ്പോള്‍
വേറെയും ..
എല്ലാം തുറന്ന ശരീരങ്ങള്‍
വാഗണ്‍ ട്രാജഡിയിലേക്ക്
കമിഴ്ന്നു വീണവര്‍ .
യുദ്ധത്തിന്റെയും കലാപത്തിന്റെയും നാടുകളില്‍ മാത്രമല്ല
ഗന്ധകം  തുളച്ചെരിഞ്ഞ പെണ്ണിടങ്ങള്‍

ശാന്തികവാടത്തിലേക്ക് അവര്‍ കടക്കുമ്പോള്‍
"ആത്മവിദ്യാലയമേ" പാടിയിരിക്കാം .
വൈദ്യുതിയുടെ അനുകമ്പ.. സ്നേഹം .
"എല്ലാം കഴിയാന്‍ ഏറെ സമയം വേണ്ട "
ക്യൂ നില്പോര്‍ക്കുള്ള സന്ദേശം
അവര്‍ ചിതാഭാസ്മത്ത്തില്‍ കുറിച്ചു

Saturday, October 1, 2011

പച്ചപ്പാഠം

അമ്മത്തൊട്ടിലില്‍   
വൃക്ഷകുലപതികളുടെ മഹാപാരമ്പര്യമുള്ള 
ചെറുപൈതല്‍ച്ചെടി .

നേര്‍മയേറിയ മണ്‍തരികളുടെ  വാത്സല്യതടത്തിലേക്കു   
ഇളം ചുവടുകള്‍ താഴ്ത്തിയില്ലതിന്‍ മുന്‍പേ 
അറക്കവാളിന്റെ മുരള്‍ച്ച വീശി .
തടയും മുമ്പേയറ്റു  നിലവിളിയുടെ ഹസ്തങ്ങള്‍ .
തടത്തില്‍ നനവ്‌ ചുവന്നു.

ഓരോ വിരലിലും പച്ച പൊടിഞ്ഞു.
സൂര്യഗീതം പാടിയഞ്ചു ശാഖകളും തളിര്‍ത്തു .
കൈമരത്തില്‍ സ്നേഹ കാവ്യങ്ങള്‍ വിരിഞ്ഞു. 
"വനമാകട്ടെ "കുഞ്ഞുങ്ങള്‍ കൊതിപറഞ്ഞു
അറക്കവാളും കൊതി നുണഞ്ഞു
"വനമാകട്ടെ "



Thursday, September 29, 2011

വാക്കിന്‍ ശവപേടകം

വാക്കുകള്‍ ചെടികളാണ്
ഋതുക്കള്‍ പ്രസാദിക്കും ഇലകളും 
ഇതളുകളും ശാഖകളുമായി അത് പന്തലിക്കും 
വാക്കിന്‍റെ ചോരനൂല്‍വേരുകള്‍ 
പറ്റിപ്പിടിച്ച ഒരു ഹൃദയം എനിക്കുണ്ട് 

വാക്കുകള്‍ പറവകളാണ് 
പുലരി ഗീതങ്ങളുടെ ചിറകുകള്‍ ആകാശം തേടും 
കടല്‍ത്തിരയുടെ സമ്മാനവും
വനാന്തരത്തിന്‍റെ   മാധുര്യവും 
തണലുകളിലെ കിനാക്കളും 
അവ കൊത്തിപ്പെറുക്കും  
നക്ഷത്രങ്ങളെ പ്രാര്‍ഥിച്ചു ചേക്കേറുന്ന 
വാക്കിന്റെ ഒരു ചില്ല എനിക്കുണ്ട്

വാക്കുകള്‍ ഗ്രാമത്തിലെ മഴയാണ് 
മഴയുടെ വര്‍ത്തമാനവും 
വര്‍ത്തമാനത്തിലെ മഴയും ഇരട്ടക്കുട്ടികള്‍ 
വിണ്ടു കീറിപ്പോയ മണ്ണിന്‍റെ
കണ്ണികളെ അത് പെയ്തടുപ്പിക്കും 
നിറഞ്ഞു പെയ്യുന്ന മഴമനസ്സ്
എന്റെ ജാതകത്തിലുണ്ട് 

വേരില്ലാത്ത മഴയുടെ ചിറകറ്റ പോലെ  
ലോകാവസാന സന്ദേശം
നാക്കില്‍  തറച്ച ശരവുമായ് 
വാക്കിന്‍ ശവപേടകം 
പാതി അടഞ്ഞും  
പാതി അകന്നും 


 
 

Tuesday, September 27, 2011

ഉച്ചത്തണലിലെ ഇന്ദ്രനീലിമ

New window
More



മയില്‍‌പ്പീലിക്കണ്ണുകളില്‍  നിന്നും നുള്ളിയെടുത്ത ഇന്ദ്രനീലം
മദ്ധ്യാഹ്നം സമുദ്രഹൃദയത്തില്‍ ചേര്‍ത്തു വെച്ചു
സ്നേഹധമനികളില്‍ മയിലാട്ടവര്‍ണങ്ങള്‍ പരക്കാന്‍ തുടങ്ങി.
കടല്‍മധ്യമേഘത്തണലില്‍ മനസ്സുകള്‍ നീന്തിത്തുടിച്ചു

കൃഷ്ണമണികളുടെ അഗാധ താഴ്വാരത്തില്‍
തിരകളുടെ പ്രണയ മന്ത്രങ്ങള്‍ സമാഹരിക്കപ്പെട്ടു
ഊര്‍ജത്തിന്റെ എകാഗ്ര ബിന്ദുവില്‍
കാറ്റ് ധ്യാന നിമഗ്നമായി
പിന്നെ,
കടലിന്റെ കതിരുകള്‍ ചാഞ്ചാടി

ആഴക്കടലിലേക്ക് അവന്‍ തോണിയിറക്കി
കൈക്കരുത്തിലേക്ക് കടല്‍ ഒതുങ്ങിക്കിടന്നു
ലഹരി പതഞ്ഞ കടല്‍സിരകളില്‍ സുഖാലസ്യ
സൂര്യ ചുംബനങ്ങള്‍ വീണു കൊണ്ടേയിരുന്നു..








Thursday, September 8, 2011

പ്രവാസിയുടെ ഓണ സന്ദേശങ്ങള്‍

1
എന്‍റെ കിടക്ക ,ഞാന്‍ ഒറ്റയ്ക്കാണ്
എന്‍റെ ഉള്ളില്‍ നീ കൂര്‍ക്കം വലിച്ചുറങ്ങുന്നോ ?
ഉം.... രാത്രിക്ക് ഇരുട്ടും കുളിരും കൂടുതലാണ്
2
ഇപ്പോള്‍ രാവിനു തിരുവാതിരനക്ഷത്രം നല്‍കും
പൂര്‍ണനഗ്ന ചിന്തകള്‍
നിലാവിന്റെ കണ്ണാടിയില്‍ വീണ്ടും വീണ്ടും
നിന്റെ  പ്രതിബിംബ തീവ്രത
3
ഇല്ല ,ഇന്നുമില്ല നിന്റെ സന്ദേശങ്ങള്‍
സെല്‍ഫോണ്‍ സ്നേഹതാപം  ജ്വലിക്കും വാക്കുകള്‍
താങ്ങാന്‍ കെല്‍പില്ലാതെ തകര്‍ന്നു കാണും
4
ക്ഷമ -ഞാന്‍ ആ വാക്കിനെ ഇന്ന് ചവിട്ടിത്തേച്ചു  ചുട്ടെരിച്ചു
ദിനങ്ങളുടെ ചാരത്തില്‍ കുഴച്ചു കലക്കി ഓടയിലോഴുക്കി.
ഇനി വയ്യ .
അക്കങ്ങളെ തടവിലിട്ടിരിക്കുന്ന എല്ലാ കലണ്ടറുകളും
ശാപവചനങ്ങളില്‍ കത്തിയെരിയും  തീര്‍ച്ച .
5
ശനി- ഞായര്‍ - തിങ്കള്‍ -ചൊവ്വ- ബുധന്‍ - വ്യാഴം തീര്‍ന്നു
ഞാന്‍ നിന്നിലേക്ക്‌ പതിക്കുകയായി
പകലും രാത്രിയും പരസ്പരം മറന്നുപോകുന്ന മടിത്തട്ടില്‍.
പുലരിയും സന്ധ്യയും  നിമിഷാര്ദ്ധത്തിലേക്ക് അകലം കുരുക്കും.
കൃഷ്ണമണിക്കതിരുകളില്‍ അവിശ്വസനീയമായ പുതുക്കാഴ്ച്ച
സമാഗമസൌഗന്ധികമധുരം  ചേര്‍ക്കുമെന്‍ തേന്‍പൊന്നോണമേ...
6
എല്ലാ കൊതികളും കൂട്ടി വെച്ചു പെരുംകൊതിയുമായി
മനോവേഗതയില്‍ നിറമഴമേഘമനസ്സുമായി
ഞാന്‍ വന്നുകൊണ്ടേയിരിക്കുന്നു

വന്നുകൊണ്ടേയിരിക്കുന്നു...
ഒരു പുല്‍ക്കൊടി പോലെ നീ വിറകൊളളും.
ഓണനിലാതിങ്കളായി  നിന്നില്‍ പൂക്കളം എഴുതും
7
............................................................
...............................................................
.......................................................
............................................................




















Saturday, September 3, 2011

അത്തക്കിറ്റ് 2011

ചൂടാനും കളത്തില്‍ ചമയാനും തുളളാനും തൂവാനും
ചുണ്ട് ചുമപ്പിച്ചും കണ്ണെഴുതിയും  താലം കവിഞ്ഞും
ഓരോരോ മധുമൊഴിയില്‍ വിടര്‍ന്നും കൂട്ടമായി എത്തും
അത്തപ്പൂക്കള്‍ അയലത്ത് നിന്നും ...

ഏതു വേണം ?  മൊട്ടിട്ടപ്പോള്‍
ചോയിസ് പ്രതീക്ഷിച്ചിരുന്നില്ല 
കൊടുംതമിഴില്‍ വിരിഞ്ഞ  നുണക്കുഴികള്‍ 
ആടി ഉലയും കുലഭാരം
പൂമ്പൊടി പടര്‍ന്ന ഞെട്ടുകള്‍ .
അരഞ്ഞാണം കെട്ടിയ പൊന്കുലകള്‍
ഒന്നെടുത്താല്‍ മണം ഫ്രീ 
രണ്ടെടുതാല്‍ മധു ഫ്രീ
മൂന്നു  എടുത്താല്‍ ..?!

നഗരത്തില്‍ അത്തപ്പൂ തേടിപ്പോയപ്പോള്‍   മറന്ന ഒരു മണം ഈ തൊടിയിലുണ്ട്
മത്സരിക്കാന്‍  മനസ്സില്ലാത്ത മഴ നനയുന്ന  ഇതളുകള്‍
കൃഷ്ണകിരീടം  കരഞ്ഞപ്പോള്‍ മൂവന്തി ചേല ഉടുത്തിറങ്ങി 
അതു കണ്ടു നന്ത്യാര്‍വട്ടം പൂക്കൂടയില്‍ ച്ഛര്‍ദിച്ചു   
തെച്ചിയും ചെമ്പകവും ഓണപ്പരീക്ഷ എഴുതിയില്ല
ജ്വരം വന്നു പിടഞ്ഞു   മരിച്ചതിനാല്‍ പേര്‌ വെട്ടിയ പൂക്കള്‍ ..
ചെമ്പരുത്തി ഒരു രൂപ റേഷന്‍ വാങ്ങാന്‍ പോയി


ചാനലില്‍  ഉത്രാടറിയാലിറ്റി ഷോയില്‍ ഓണനിലാവു 
എലിമിനേഷന്‍  റൌണ്ടിലേക്ക് കടക്കുമ്പോള്‍ ..
അമ്മ ആദര്‍ശം പറഞ്ഞു.
"നാട്ടു പൂവിന്റെ സ്നേഹം തോവാളപ്പൂവിന്‍ മടിക്കുത്തില്‍ കിട്ടില്ല,"
വീണ്ടും അമ്മ  പിറു പിറുത്തു.
"ഓ.. "
പൂര്ത്തിയാക്കാത്ത ഒരു ഓര്‍മ  


*

Wednesday, August 24, 2011

വിളി കേള്‍ക്കാത്ത ഒരിടം

ഇരുള്‍ പുതയ്ക്കുന്ന വനമധ്യത്തില്‍
ഇന്നലെ ഞാന്‍ ഒറ്റയ്ക്കായിരുന്നു

ചിറകടിയുടെ അതിവേഗതാളം അയഞ്ഞു
ഉണര്‍വിന്റെ നാദങ്ങള്‍ കൊക്കു പൂട്ടി
വെളിച്ചം ഊറിപ്പോയ ഇളം പുല്ലിന്‍
വിരല്‍ തുമ്പിലേക്ക്‌ മഞ്ഞു കണങ്ങള്‍ വീഴ്ത്തി
കാറ്റ് പതുങ്ങി നിന്നു.
പുഴ ഇരുളില്‍ സമര്‍പ്പിച്ചു.
ഗതി മുട്ടി ആഴം കനത്ത  ഇരുള്‍ ..
ഏറെ നാള്‍ വെളിച്ചം മുട്ടിവിളിക്കാത്ത
താഴ് തുരുമ്പിച്ച നിലവറയില്‍ പെറ്റു പെരുകിയ
അതേ നിബിഡാന്ധകാരം

സ്നേഹത്തിന്റെ സൂചിത്തല സ്പര്‍ശം ..
ശ്വാസം കൊടുംകാറ്റിലേക്ക് കൂടുമാറല്‍ ..
 
നിര്‍വൃതിയുടെ നിലാവെളിച്ചം .. 
ഓര്‍മ്മകള്‍ കെട്ടഴിഞ്ഞു മേയാന്‍ തുടങ്ങി
നെടുവീര്‍പ്പുകളുമായി അവ ഉടനുടന്‍ മടങ്ങി

ഇന്നലെ ഞാന്‍ ഒറ്റയ്ക്കായിരുന്നു
വിളി കേള്‍ക്കാത്ത ഒരിടം
വാക്കിനും വരിക്കും പഴുതില്ലാതെ
കീഴ്ത്താടി കൂട്ടിക്കെട്ടി ..
പകുതി കത്തി നനഞ്ഞ  വിറകുകള്‍
മുറിഞ്ഞു പോകുന്ന ഒരു കാഴ്ചയായി
ഇന്നലെ ഞാന്‍ ഒറ്റയ്ക്കായി.


  •  

Sunday, August 7, 2011

ചൂണ്ടിച്ചെന്നാല്‍ നാരങ്ങ




ഉടുത്തൊരുങ്ങി ഉടല്‍ തിളങ്ങി.
തങ്കമഞ്ഞ മൂടി തൂമണം തൂകി.
താലത്തിലിരുന്നൂ നാരങ്ങ...

കല്യാണനാരങ്ങ

നിറദീപമിഴികളാല്‍ ഇമപൂട്ടാതുഴിയുന്നു 
നിറപറ കതിര്‍ക്കുല കള്ളനോട്ടമെറിയുന്നു
തുളസിയും ചന്ദനവും കുസൃതികള്‍ മൊഴിയുന്നു
തളിര്‍വെറ്റിലത്തനുവില്‍  പൊന്‍വെളിച്ചം ചിരിക്കുന്നു

താലത്തിലിരുന്നൂ നാരങ്ങ
ചടങ്ങുകള്‍ തുടങ്ങുന്നു

ഉള്ളുരുകി മനം കൂര്‍പ്പിച്ചു പ്രാര്‍ത്ഥന :-
"സുജാതകം പ്രഭ വിടര്‍ത്തും സൌമ്യവാത്സല്യം ,
ഉറുമി വീശും വാക്കുടമ,
പ്രിയമാനസസ്നേഹദാഹശമനി.
ദൃശ്യകാവ്യശോഭിത ,
സര്‍വസ്വമാമോമന,
സര്‍വലോക രക്ഷകരേ
കൈവിടാതെ കാത്തു കൊള്ളണേ "
തായ്മിഴിയിലെരിയും കെടാവിളക്ക് സാക്ഷി
വാഴ്വുകള്‍ ചൊരിയും  സുമനസ്സുകള്‍ സാക്ഷി

മംഗല്യ മണ്ഡപം കൈവിട്ടുതിര്‍ന്നു
ചവിട്ടിക്കുടയുമാരവങ്ങള്‍ക്കി
ടയിലേക്കു
രുളുമൊരു ദീനനിലവിളിനാരങ്ങ

നീരുവറ്റി,യേതോ മൂലയില്‍ അകം വിങ്ങി
മനം മങ്ങി,പ്പരിമളം ചോരും നാരങ്ങ ..
സര്‍വലോകരക്ഷകരേ കാത്തു കൊള്ളണേ
കനകമഞ്ഞപ്പട്ടുപുടവ വരിഞ്ഞോരീ  ജഡം 





*

Friday, July 29, 2011

പാതിരാത്തിണ്ണയില്‍ അമ്മയുണ്ടിപ്പോഴും

ഒടുക്കത്തെ വണ്ടിയും പോയ്മറഞ്ഞു
ഇരുട്ടത്തിരമ്പം തണുത്തുറഞ്ഞു
ഒരു വൃദ്ധമാനസം ഒറ്റയ്ക്കിരുന്നിതാ
ദൂരവും ദുരിതവും പരതി നോക്കുന്നു
മറവിരോഗത്തിന്‍ മാറാപ്പഴിച്ചവള്‍
വിഷാദം ചാലിച്ചെഴുതിയ മിച്ചങ്ങള്‍
തൊട്ടു തലോടി തിരിച്ചു വെക്കുന്നു

ഒച്ചയില്ലാത്തതാം വണ്ടിയൊന്നെത്തുന്നു
കൊച്ചു വിളക്കുകള്‍ ഞെട്ടി മിഴിക്കുന്നു
പാളത്തിലോര്‍മകള്‍ വെട്ടിത്തെളിയുന്നു
താരാട്ടിന്നീണം പെട്ടെന്ന് പൂക്കുന്നു
തിക്കിത്തിരക്കിയിറങ്ങുന്നതാരിവര്‍ ?
കവിള്‍,കണ്‍,നെറുകയില്‍ മുത്തം തുടിക്കുന്നു.
"അമ്മയമ്മേ" യെന്നുച്ചത്തില്‍ വിളി -
ച്ചോടിയണഞ്ഞു പുണര്‍ന്നാവിയായിതീരുന്നു.

മൂക്ക് പൊത്തുന്നൂ കുഞ്ഞിളം താരകള്‍
ഒക്കാനിച്ചു പിന്‍വാങ്ങുന്നൂ ബോഗികള്‍
ചോപ്പ് വെളിച്ചം ചുരത്തുന്നൂ പൂഞെട്ടുകള്‍
നെടുവീര്‍പ്പുപോലും കൈവീശിയകലുന്നു

സ്നേഹമാപിനി നിശ്ചലമാകവേ
പടിയിറങ്ങിയ 'സന്താനസൌഭാഗ്യം '
പാത പണിതവര്‍ എത്ര ഉദാരര്‍?...
ഓരത്തൊതുങ്ങുവാന്‍ ഇടം നീക്കി വെച്ചവര്‍

പാതിരാത്തിണ്ണയില്‍ അമ്മയുണ്ടിപ്പോഴും
കുതിരും മിഴികളില്‍ ഉമ്മയുണ്ടെപ്പോഴും.

Wednesday, July 20, 2011

മധുരം പിഴയൊടുക്കണം

പാത മുറിയുമ്പോള്‍ പാദം മുറിയുന്നു.
ചിത്തം മുറിയുമ്പോള്‍ സ്വപ്നം മറയുന്നു
നീ മുറിയുമ്പോള്‍ വെളിച്ചം മുറിയുന്നു
മുറിവിനും മുറിവ്, ദിനരാത്ര രുധിരധാര

തുന്നിക്കൂട്ടണം,വിളക്കിച്ചേര്‍ക്കണം
പിന്നിപ്പോകും ജന്മവസന്തങ്ങള്‍.
മഞ്ഞക്കണി നിറം കുറുകിത്തിടം
വെച്ചൊലിക്കും പ്രഭാങ്ങള്‍.

പഴുത്തനോവുകളാറ്റിയെടുക്കണം
പഴക്കം കനത്താലറ്റു പോം പറ്റമായ്
അഴുകി കുതിരും മേഘസന്ദേശങ്ങള്‍
മഴനാമ്പുകളെഴുതും സ്നേഹവേരുകള്‍ ,

മരുന്ന് മടങ്ങുന്നൂ; മധുരമത്രേ ശത്രു-
സൗരഭത്തേന്‍ പകര്‍ന്നു പരസ്പരം
പൂത്തുലഞ്ഞു മധുരക്കനികളായി
സൌവര്‍ണമാത്രകള്‍ നിറഞ്ഞ ജീവിതം

മധുരം പിഴയൊടുക്കണം.
ത്യജിക്കണം മാധുര്യങ്ങള്‍ -
കാതിലെ ത്രിസ്സന്ധ്യാ കടലിരമ്പങ്ങള്‍
കണ്ണില്‍ പുഷ്പിക്കും കാനനക്കനവുകള്‍

ഗന്ധര്‍വസ്പര്‍ശ മഴരാവുക-
ളമൃതം കടയും ആശ്ലേഷങ്ങള്‍
പാരിജാത സ്നേഹഗന്ധങ്ങള്‍
പൂമരത്തില്‍ താലി കെട്ടും നിലാവ്
.
കുഞ്ഞുകൈത്തലം കവിളില്‍ ചേര്‍ത്തമ്മ
നെറ്റിയില്‍ തേന്‍മുദ്രചാര്‍ത്തി വിളിച്ചതും
പൊന്നുതൊട്ടു നാവിലെഴുതിയ നേരുകള്‍
എന്നുമെന്നും കാത്തുരക്ഷിച്ചതും
വെള്ളിടിവെട്ടിപ്പിടിയുമോര്‍
മകള്‍

ഉള്‍ച്ചിതയില്‍ ത്രികാലങ്ങള്‍ കത്തുന്നു



Sunday, June 12, 2011

"എന്‍റെ "എന്ന വാക്ക്


എന്‍റെ ഒരു വാക്ക്
"എന്‍റെ "എന്ന വാക്ക്
കാലം കുലപര്‍വതങ്ങളില്‍ കടഞ്ഞു
ഋതുക്കള്‍ ഗര്‍ഭം കൊണ്ട വാക്ക്.
ഹൃദയത്തില്‍ സ്നേഹ നൂലുകൊണ്ട് തുന്നിക്കെട്ടുമ്പോള്‍
മിടിച്ചുയര്‍ന്ന വാക്ക്.

കൃഷ്ണമണികള്‍ക്കിടയില്‍ മയില്‍‌പ്പീലി വീശിയ
ഹംസമഴ കരളില്‍ പെയ്ത വാക്ക്.
നീലക്കുറിഞ്ഞി പാകിയ സ്വപ്നം
ആ വാക്കില്‍ വിരിയുന്നത് ഞാന്‍ കണ്ടു

പുലരി മഴയില്‍ പാദം മുറിഞ്ഞ നടത്തത്തില്‍
താലിത്തിളക്കമുള്ള ഒരു വാക്ക്
കൊഴിയുന്നത് കാണാന്‍ നീ കൊതിച്ചോ
എന്‍റെ മുത്തേ ..


--

Friday, June 3, 2011

ജൂണ്‍ മഴ

കുടക്കീഴിലോതുങ്ങാന്‍
ചേര്‍ന്നൊട്ടിക്കുളിരാന്‍
മഴ കൊതിച്ചു.
കൂടല്ലിത് കുടയാണ്‌
കുട ചിറകൊതുക്കി വിലക്കി.

സങ്കടം തുളുമ്പി പൊട്ടി
കൊരിചോരിഞ്ഞതും
ചിണുങ്ങി നിന്നതും
പിണങ്ങി ഒളിച്ചതും
ഇടറി വീണതും
മഴ..

ഞാന്‍ നിനക്ക് കുടയാകാം - മഴ
ഞാന്‍ നിനക്ക് മഴയാകാം - ഞാന്‍
കുടമാറ്റം
പഞ്ചവാദ്യങ്ങള്‍
പഞ്ചേന്ദ്രിയങ്ങളില്‍ പെയ്തു.
ജൂണില്‍ നമ്മളന്നു ഒന്നായി
പെയ്തപോലെ..

--

Saturday, April 23, 2011

കൈകാലുകളില്ലാതെ കരിനീലിച്ച ഒരു തുള്ളിചോര .

കൈകാലുകളില്ലാതെ
കരിനീലിച്ച ഒരു തുള്ളി ചോര..
പേറെടുക്കാന്‍ കാത്തു നിന്നോള്‍ വിതുമ്പി.
മാന്തളിരിലയുടെ സ്വപ്നം അറുത്തു പിഴിഞ്ഞപോലെ..
തുടിപ്പില്ലാതെ ഊറി വന്ന പിറവി.


പാലൂട്ടാന്‍ ചുരന്ന ഞെട്ടുകള്‍ ഞെട്ടി
തേനും പാലും നാവില്ലാതെ മടങ്ങി
താരാട്ട് മുഖം പൊത്തി നിലവിളിച്ചു
ശവത്തൊട്ടിലാട്ടങ്ങള്‍ മിഴി താഴിട്ടു പൂട്ടി

മാനം കുത്തിപ്പഴുത്ത മുറിവില്‍
പൊത്തിത്താങ്ങിയ മരുന്ന് കുതിര്‍ന്ന
പഞ്ഞിമേഘക്കെട്ടുകള്‍
കവിഞ്ഞൂറുംപോള്‍
പ്രസവ വാര്‍ഡു മോര്‍ച്ചറി .

കംസ ദൂതുമായി
പരശുരാം പാളത്തിലൂടെ പായുന്നു.
ബോഗികളില്‍ നിറയെ കുഞ്ഞുങ്ങള്‍

ശബ്ദങ്ങള്‍ ക്രൂശിക്കപ്പെട്ടു .
ഉയര്ത്തെഴുന്നെല്‍ക്കാനാവാത്ത്ത വിധം
ഗുഹാമുഖത്ത്‌ ഉരുട്ടി വെച്ച മാംസക്കല്ല്

കന്നി പ്രസവത്തിനു നഷ്ടപരിഹാരം
അന്വേഷണ കമ്മീഷന്‍ അവയവമില്ലാത്ത്ത
തെളിവെടുപ്പിന് നല്‍കിയ നോട്ടീസാണ്
അതാണ്‌ ജനന സര്‍ട്ടിഫിക്കറ്റു


അസംഖ്യം പാറ്റകള്‍ അടുക്കളയില്‍
ചത്തു മലച്ചു കിടക്കും പോലെ
അയല്‍വീടുകളില്‍ നിലവിളികളില്ലാത്ത
അമ്മമാരുടെ മടിത്തട്ടുകളില്‍ നിര്‍വികാരം..

കൈകാലുകളില്ലാതെ
കരിനീലിച്ച ഒരു തുള്ളി..
ദൈവമേ അങ്ങയുടെ ഭവനത്തില്‍
വാര്‍ദ്ധക്യഭാവ ശിശു മുഖങ്ങളില്‍
അന്തക (സള്‍ഫാന്റെ ) സല്ലാപം !

അഹങ്കാരം തലപ്പാവ് വെച്ച അധികാര
ശീര്‍ഷത്ത്തിലേക്ക്
പരശുരാം പായുന്നു.
ഹൃദയ പാളത്തിലൂടെ





Sunday, April 10, 2011

പ്രകടന പത്രിക.


നക്ഷത്ര ചിപ്പിയില്‍ തേന്‍ നിലാവ് കുറുകിയ ഹര്ഷോന്മാദചുംബനം..

മഴവില്ല് നെയ്ത കനകക്കസവുള്ള ഉടയാടയിലോരുങ്ങി വരും
സന്ധ്യയുടെ കൈത്തണ്ടയില്‍ കവിള്‍ ചേര്‍ത്തൊരു സുഖ നിദ്ര.
കാറ്റിന്‍ കവിതയില്‍ അകം പൂത്തൊരു മേഘതല്‍പ്പത്തില്‍
വെഞ്ചാമരം വീശും സ്വപ്നം കൊണ്ടൊരു താലിത്തിളക്കം.
രാവില്‍ ശാഖകളില്‍ തിരയിളക്കി പാലമരം ചിറകു വീശി ഉയരും ദാഹം.
പാതി ചാരിയ കരളില്‍ അനുഭൂതി ജ്വലിക്കും ശംഖുനാദസ്പര്‍ശം. .
സപ്തസാഗരസംഗമം വിശ്വലയ വിസ്മയം വിടരും നായനാലിംഗനം. ..

Monday, March 14, 2011

നിന്റെ അനുഗ്രഹം ഇവളില്‍ ചൊരിയേണമേ

നരകസഭയുടെ പുലരിവണ്ടിയോ
കുടുംബശ്രീപ്പെണ്ണുങ്ങളുടെ കൈപ്പുണ്യമോ കാത്തു
റോഡരുകില്‍ ഒതുങ്ങിക്കിടക്കുകയാണ്
ഗര്‍ഭാശയത്തില്‍ എന്നപോല്‍
ഒരു പ്ലാസ്ടിക് കൂടിനുള്ളില്‍ .
ഒരു പട്ടിയും തിരിഞ്ഞു നോക്കാതെ .

കൂട്ടിനു മിഴി പൂട്ടാതെ
വണ്ടി കയറി ആത്മാവ് പിളര്‍ന്നു പോയ
ഒരു പൂച്ച.
കൊടി വെച്ച കാറിനു കുറുകെ ചാടിയ
മനസാക്ഷി.


ഇന്നലെ കേരളം പെറ്റിട്ട പെണ്‍കുഞ്ഞു.
ഒറ്റ തവണയെ കരഞ്ഞുള്ളൂ
നാലാള്‍ കേള്‍ക്കാതെ നാവടക്കി
"നല്ല അടക്കവും ഒതുക്കവും"

അമ്മയ്ക്കിന്നു പത്താം ക്ലാസ് പരീക്ഷ-
ദാരിദ്ര്യത്തിന്റെ ജീവശാസ്ത്രവും
പെണ്ണിന്റെ രസതന്ത്രവും
മൊഴി മാറ്റിയ ഭാഷയില്‍ ഉത്തരം വിസ്തരിച്ചു.
എ പ്ലസ്‌ കൊടുക്കണം.
നിന്റെ അനുഗ്രഹം ഇവളില്‍
ഇനിയും ഇനിയും ചൊരിയേണമേ


Monday, February 28, 2011

ഒറ്റനക്ഷത്രം മാത്രമുള്ള ആകാശം

ചുണ്ടുകളില്‍ മൂന്ന് തുന്നലിട്ടു സ്റ്റിക്കര്‍ ഒട്ടിച്ചു
മുന്നില്‍ കഴുത്ത് ഞെരിഞ്ഞു പിടയുന്ന വാക്ക്
കണ്ണുകളില്‍ കടന്ന സിറിഞ്ച് ഊറ്റിയെടുത്തത്
കാടും കടലും പുലരിയും സന്ധ്യയും നിലാവും
തുളസിക്കാഴ്ചകള്‍ അര്ചിച്ച യാത്രകളും

പാതി വഴിയില്‍ വെച്ച് പാദത്തില്‍ ആണിയടിച്ചു
ഇനി അന്വേഷിക്കരുത്.മടങ്ങരുത് നീങ്ങരുത്...

ആകാശവും ഭൂമിയും അതിരിട്ടു
കരയും കടലും വേര്‍പെട്ടു
വെളിച്ചം കടഞ്ഞു രാവും പകലും മുറിഞ്ഞകന്നു

എങ്കിലും അതിരുകള്‍ സാക്ഷിയാക്കി
കരയില്‍ കയറ്റി വെച്ച തോണി അയവിറക്കും
ഭൂതവും ഭാവിയും അതില്‍ വര്‍ത്തമാനം പറഞ്ഞിരിക്കും

ഒടുക്കത്തിരയും മരിച്ച കടല്‍
സ്ഥലകാല സംഗമസന്ധ്യ അനാഥം .

പിന്‍ വാങ്ങലിന്‍ നിലാവെണ്ണ വറ്റും
കരിന്തിരിയുടെ നിശബ്ദ മൊഴികള്‍ക്കു കാതു ചേര്‍ത്ത്
ഒറ്റനക്ഷത്രം മാത്രമുള്ള ആകാശം ..

Wednesday, February 23, 2011

. രാവ്

മോഹിതന്‍ ഞാന്‍ , എത്രയോ കേട്ടിരിക്കുന്നു
ഋതുക്കള്‍ ഒരുക്കും പെരുമ കൊടി പാറും രാവിനെ

എവിടെ നീ പറയും നിലാവ് തിരയടിക്കും തീരം,
നക്ഷത്ര പന്തലില്‍ വന്നിറങ്ങും ഗന്ധര്‍വമേഘരഥങ്ങള്‍,
ചിത്രപൌര്‍ണമി പട്ടുടയാടഞൊറിക
ള്‍ വിടര്ത്തിയാടും കടല്‍ കാറ്റ് ?
ദാഹമേറുന്നൂ ശതാംശാനുഭവമെങ്കിലും പകരുമോ കുമ്പിളില്‍


എത്രയോ കേട്ടിരിക്കുന്നൂ രാവിന്‍ ഭാഷകള്‍
അടക്കം പറച്ചിലുകളായി നേര്‍ത്തലിയും
സന്ധ്യതന്‍ ചിറകൊതുക്കം
,
പെങ്ങള്‍ പേടിക്കും മൂളല്‍ മുഴക്കങ്ങളോരികള്‍ ,
കിന്നരിച്ചെത്തും പുരപ്പുറ മഴ വീഴ്ച ,
ചീവീടിന്‍ രാഗോത്സവ സന്ദേശങ്ങള്‍ ,
കരിയില ഞെരിഞ്ഞിഴപിരിയും
രാഗ വിവശസമാഗമങ്ങള്‍ ,
നിന്നുടലിന്നിളം ചൂട് നാളേക്ക്
കടം പറഞ്ഞകലും ഇടവേളകള്‍
മൂകത മുറ്റിത്തളരും മുഹൂര്‍ത്തങ്ങള്‍ ...
ഭാവഭേദങ്ങളില്‍ അപൂര്‍ണം രാവുകള്‍ ..

നിത്യാന്ധകാര ജാതകമെനിക്ക്
സത്യാനുഭവം ശബ്ദ
മാത്രകളവ
മുടന്തും പരിമിത ദൂരവും നിലയ്ക്കുന്നു

നിശ്ചലം രാവ്
കടലിളക്കങ്ങള്‍ മറന്ന
രാവ്
ഇലയനക്കങ്ങള്‍ വെടിഞ്ഞ രാവ്
ചിറകായങ്ങള്‍ കൊഴിഞ്ഞ രാവ്
നിന്നെ പൊലിഞ്ഞു തകര്‍ന്ന രാവ്
നിര്‍ദയം രാവ്


--

Friday, February 11, 2011

നീതിയുടെ പാഠപുസ്തകം

നീതിയുടെ പാഠപുസ്തകം ഈ ശ്മശാനത്തിലാണ്. .
പച്ചില നേരിന്‍ തഴപ്പുള്ള സ്വപ്നങ്ങള്‍ക്കും
വ്യഥകള്‍ തളിര്‍ക്കും പച്ച മണ്ണിന്നടരുകള്‍ക്കും
രക്തസാക്ഷിയുടെ ഹൃദയ വേരുകള്‍ക്കും അടിയില്‍
നിറയെ മുകുളങ്ങളുള്ള താളുകളുമായി

പിറവിയും ശ്രാദ്ധവും പക്ഷം വീശിയ
കാറ്റിന്‍ തല്പത്തില്‍,
കറുത്തവംശം കര്‍ക്കിടക സങ്കടങ്ങളില്‍ പെയ്ത

അവതാരികയുള്ള കുടുംബക്കല്ലറയില്‍ ..

നദീതടങ്ങള്‍ ചുട്ടെടുത്ത
മുനയും മൂര്ച്ചയുമുള്ള ലിപികളില്‍
എന്‍റെ അമ്മ എഴുതിയ
ഒരു
കനല്‍ പേജും അതിലുണ്ട്
"അറുത്തു വെച്ച നാക്ക്
അവസാനം പറയും വാക്ക്:- നീതി"

ചുവട്ടില്‍ എന്‍റെ കുഞ്ഞുവിരല്‍ത്തുമ്പിലെ
തരംഗ വലയങ്ങള്‍ പതിഞ്ഞ പാട്

Monday, January 31, 2011

ഓര്‍മയുടെ ജനവരി



ഓര്‍മയുടെ ജനവരിക്ക് തളിരിലകള്‍ ഇപ്പോഴും ഉണ്ട്
അതില്‍
പച്ചഞരമ്പുകള്‍ എഴുതിയ പുലരിമഴയുടെ നടത്തം
അമ്മവാക്കുകള്‍ തഴുകിയ ഇളം തുള്ളിത്തുടിപ്പ്
മഞ്ഞിന്റെ മുല്ലവിരല്‍ എണ്ണി വെച്ച കുളിര്‍കൂട്ട്‌
മലങ്കാറ്റ് കൊടുത്തയച്ച കല്യാണസൌഗന്ധികം.


മഞ്ഞു വീണ താഴ്വാരത്ത്തിലൂടെ ഒരു ദിവസം പോകണം.
അതിനടിയില്‍ നിന്നും കുരുന്നുപൂവുകള്‍
മുളച്ചു വരുന്ന നിമിഷത്തിനായി.
അവിടെ ഒറ്റയ്ക്കൊരു പൂവ്.
തണുത്തുവിരിഞ്ഞു ചോദിക്കും-
"എന്റെ ഈ മനസ്സില്‍ ചേരാന്‍ കൂടെ വന്നില്ലേ"
മറുപടി പറയാന്‍ ഏറെപേര്‍-
ചിറകിലോതുങ്ങിയ ശരം
വിരലറ്റ മോതിരം
കിഴക്ക് മുറിഞ്ഞ ചോര
മഴ പൊള്ളിയ ചുവടു
കടന്നല്‍ കുത്തിയ രാവ്








=

Saturday, January 8, 2011

കാനന സ്മരണകള്‍ - ജാനകി

കാനനത്തിന്‍ അകനേരിലാദ്യമായി
കാല്‍ കുത്തുമ്പോളറിയുന്നു ഞാന്‍
മറ്റൊരു മനസ്സിന്‍ അഗാധസ്പര്‍ശനം
അടക്കം പിടിച്ചാശ്ലേഷിക്കും
വെയില്‍ നിലാവള്ളികള്‍
നുള്ളിത്തരിക്കും ഇളം മുള്ളുകള്‍
തടവിത്തളിര്‍ക്കും സ്നേഹഹരിതപത്രങ്ങള്‍..
മുത്തിത്തുടുക്കും പുഷ്പ കാമനകള്‍.
നിറയും നിശബ്ദത മുറിയുമിടവേളകള്‍
പെരുമരഗോത്ര രക്ഷോരൂപങ്ങള-
സംഖ്യം ബാഹുക്കള്‍,ബഹുമുഖഭാവങ്ങള്‍.
ഉലയുന്നൂ മാനസം..


ഹായ്..
കാറ്റിലുതിര്‍ മഴക്കുമ്പിള്‍
പൊട്ടിപ്പൊഴിയും കാട്ടുപൂക്കള്‍
മുടിയിഴകളില്‍,പീലിത്തുമ്പില്‍
കാതിന്നൊ ടിയിടങ്ങളില്‍, വയര്‍വടിവില്‍
അണിമണി മഴവിരലുകളതിശയസ്പര്‍ശം,
മേനിയില്‍ കാട് പൂക്കുന്നുവോ.!


മധ്യാഹ്നസൂചിമുനത്തുമ്പില്‍ ജ്വലിക്കും
പ്രേമസ്വാതന്ത്ര്യമീ സൂര്യ രാഗതൃഷ്ണകള്‍
പൂങ്കാറ്റിലൊഴുകി വരും സഹസ്രവര്‍ണങ്ങളില്‍
കുറുകും മോഹന നിമിഷങ്ങള്‍
കാട് പാടുന്നൂ..കര്‍ണാനന്ദരവം. .


പൊലിഞ്ഞു പോയ പൊന്‍പ്രകാശപൊലിമ തിരയും
താരകത്തിന്നുള്‍ ശോകാന്ധകാര മനഭാരത്തോടെ
കാടോടു വിട മടിയോടിടറിപ്പറഞ്ഞിടുമ്പോള്‍
നിറയും സാന്ദ്രഹരിതതീക്ഷ്ണരാഗഭാവവശ്യത
വിധിക്കുന്നൂ വീണ്ടും വനവാസസംവത്സരങ്ങള്‍..

Friday, January 7, 2011

നിലവിളിക്കാന്‍ ഒരു വാക്ക്..


എലിവില്ലുകളാണ് വീട് നിറയെ
പിന്നെ കുറെ കറുത്ത പൂച്ചകളും.
ഫ്രിഡ്ജിലെ മീനിന്റെ കണ്ണുകളില്‍ ഐസുരുകും ജലാശയം.


കുളിമുറിയില്‍ കറുത്തപൂച്ചയുടെ തുറിച്ച നോട്ടം
സോപ്പിനോപ്പം ഊര്‍ന്നിറങ്ങി പതയുന്നു.
കിടപ്പറയില്‍ മാര്‍ജാര നടത്തം വിരി കുടയുന്നു
ചുണ്ട് കൂര്‍പ്പിച്ചു ശ്വാസം ഊറ്റിയെടുക്കാന്‍
വെമ്പുന്ന ചുംബനക്കൌശലം.


മണ്ണെണ്ണ മണക്കുന്ന കണ്ണുകള്‍
തീപ്പെട്ടിക്കൂടില്‍ നിനൂരിയെടുത്ത വാക്കുകള്‍
കുശലാന്വേഷണത്തിനു കത്തിമുനയുടെ തണുപ്പ്.


പുക ചുരുളുകള്‍ കറിച്ചട്ടിയില്‍ നിന്നും
ഉയര്‍ന്നു കഴുക്കോലില്‍ പിരിഞ്ഞു താഴേക്കു
കുരുക്കിട്ടു വരുമ്പോലെ ..


നിലവിളക്കില്‍ നാഗത്തിരികള്‍
കരിന്തല നീട്ടി കാത്തു കിടക്കുന്നു..
നിലവിളിക്കാന്‍ ഒരു വാക്കു പോലും കൂട്ടില്ല.


ഒരു കൊള്ളിവാക്കൂരിയുരസിയാ കണ്ണിലേക്കിടുവാന്‍
പെണ്ണേ നീ എന്നാണു മറു കെണി വെക്കുക


/

Monday, January 3, 2011

ഇന്ന് മേരിക്കുട്ടിക്കു...

ഇന്ന് മേരിക്കുട്ടിക്കു ആറ്‌ തികയും
ചാണകവരളി മണമൊട്ടിയ രാമഞ്ഞില്‍
മിഴിയടച്ചുപിടിച്ച തെരുവിളക്കിന്‍ കാല്‍ച്ചുവട്ടില്‍
മീന്തല മുറിച്ചിട്ട പോലെയവള്‍ പെറ്റു വീണു.


ഓടക്കുഴലിലൂടെ കറുപ്പും വെറുപ്പും ചോപ്പും
പഴുത്തു കുഴഞ്ഞൂറും മഞ്ഞയും കലര്‍ന്ന്
നഗരഗന്ധരാഗങ്ങള്‍ താരാട്ടായി
ഒലിചിറങ്ങിയ വര്‍ഷങ്ങള്‍


ഇന്ന് മേരിക്കുട്ടിക്കു ആറ്‌ തികയും
മേരിക്കുട്ടി കൈ നീട്ടി
കൂമ്പിയ വിരലുകള്‍ വായ്‌ വക്കില്‍
മൂന്ന് തവണ മുദ്ര കാട്ടി
വയറിന്റെ പരിഭാഷ


രണ്ട് രൂപ നാണയം പ്രതികരിച്ചു
പിശാചാവേശിച്ച പോലവള്‍ ചിറകടിച്ചുയര്‍ന്നു റാഞ്ചി
കഴുകന്‍ കൊത്തിക്കീറിയ പശിമീനാക്ഷി
വിരല്‍ത്തുമ്പില്‍ നിന്നും വെട്ടിമാറ്റി മറിഞ്ഞു.


ശരീരത്തിലെവിടെയോ കാ‍ന്താരി ഉടഞ്ഞു
കണ്ണുകളില്‍ കൊമ്പുകള്‍ നീണ്ടു .
മാന്തിപ്പൊളിച്ചു പരസ്പരം കടിച്ചൂറ്റി കുടഞ്ഞു
പക്ഷം ചേരാതെ നാണയം നടു റോഡിലേക്ക്


നാല് കണ്ണുകള്‍ അരനിമിഷം
ലക്ഷ്യം വിളിച്ചു കൂവികുതറി കുതിച്ചു
ലക്‌ഷ്യം തെറ്റാതെ ബസ് കടന്നു പോയി
ഇന്ന് മേരിക്കുട്ടിക്കു ആറ്‌........




?