Sunday, August 7, 2011

ചൂണ്ടിച്ചെന്നാല്‍ നാരങ്ങ




ഉടുത്തൊരുങ്ങി ഉടല്‍ തിളങ്ങി.
തങ്കമഞ്ഞ മൂടി തൂമണം തൂകി.
താലത്തിലിരുന്നൂ നാരങ്ങ...

കല്യാണനാരങ്ങ

നിറദീപമിഴികളാല്‍ ഇമപൂട്ടാതുഴിയുന്നു 
നിറപറ കതിര്‍ക്കുല കള്ളനോട്ടമെറിയുന്നു
തുളസിയും ചന്ദനവും കുസൃതികള്‍ മൊഴിയുന്നു
തളിര്‍വെറ്റിലത്തനുവില്‍  പൊന്‍വെളിച്ചം ചിരിക്കുന്നു

താലത്തിലിരുന്നൂ നാരങ്ങ
ചടങ്ങുകള്‍ തുടങ്ങുന്നു

ഉള്ളുരുകി മനം കൂര്‍പ്പിച്ചു പ്രാര്‍ത്ഥന :-
"സുജാതകം പ്രഭ വിടര്‍ത്തും സൌമ്യവാത്സല്യം ,
ഉറുമി വീശും വാക്കുടമ,
പ്രിയമാനസസ്നേഹദാഹശമനി.
ദൃശ്യകാവ്യശോഭിത ,
സര്‍വസ്വമാമോമന,
സര്‍വലോക രക്ഷകരേ
കൈവിടാതെ കാത്തു കൊള്ളണേ "
തായ്മിഴിയിലെരിയും കെടാവിളക്ക് സാക്ഷി
വാഴ്വുകള്‍ ചൊരിയും  സുമനസ്സുകള്‍ സാക്ഷി

മംഗല്യ മണ്ഡപം കൈവിട്ടുതിര്‍ന്നു
ചവിട്ടിക്കുടയുമാരവങ്ങള്‍ക്കി
ടയിലേക്കു
രുളുമൊരു ദീനനിലവിളിനാരങ്ങ

നീരുവറ്റി,യേതോ മൂലയില്‍ അകം വിങ്ങി
മനം മങ്ങി,പ്പരിമളം ചോരും നാരങ്ങ ..
സര്‍വലോകരക്ഷകരേ കാത്തു കൊള്ളണേ
കനകമഞ്ഞപ്പട്ടുപുടവ വരിഞ്ഞോരീ  ജഡം 





*

1 comment:

Arjun Bhaskaran said...

ആരും ഓര്‍ക്കാത്ത പാവം നാരങ്ങ.. നന്നായി മാഷേ.. നല്ല വരികള്‍