1.
ഒന്നുമേ മിണ്ടിയില്ലെങ്കിലും നീ
നിന്റെ കണ്ണാലെയെല്ലാമേ ചൊല്ലി
എത്രയോ കാലം തപം കൊണ്ടുള്ളി -
ലുളി വീഴ്ത്തി ചെത്തി കൊത്തിയ രൂപം.
പെട്ടു പോയി നിന്‍ കണ്പീലി കുരുക്കി -
ലൊട്ടു നേരം ഇമയനങ്ങാത്ത മാത്രകള്‍
മിഴിയാഴത്തണുപ്പിലാഴ്ന്നകം കുളിരുമ്പോള്‍
വഴി തുറക്കുന്നൂ മൃദുമന്ദഹാസം.
3.
അപരന്‍റെ കണ്ണില്‍ കവിത വിരിയിക്കുവോള്‍
കനകമാനിനെ ഹൃദയ തടത്തിലേക്കു അയക്കുകയാണ്
ഒപ്പമൊരു അതിവേഗശരവും.

