Monday, August 8, 2016

അപൂര്‍വം



നൂല് മഷിയോട് കൂടുതല്‍ സംസാരിക്കില്ല
ഇളം ചൂടിലേക്ക് ചേര്‍ത്തുവെക്കുന്ന മുഖം പോലെ.
കിളിവാതില്‍ രാത്രിയെ കൈമാടി വിളിച്ചതും
ഒരു കാറ്റു കടന്നു വന്നതും
തിരിനാളം വിറച്ചാലസ്യപ്പെട്ടതും
ഗന്ധര്‍വഗാനങ്ങള്‍ ഭിത്തിയില്‍ പതിഞ്ഞതും
പനിപിടിച്ചുതളര്‍ന്ന രാവിന് കുറുന്തോട്ടിവാത്സല്യം
പ്ലാവിലകോട്ടി കോരി നല്‍കിയതും
ഒന്നുമേ ഉരിയാടാതെയായിരുന്നു
നൂല് മഷിയോട് ചെയ്യുന്നതിന്റെ ഭാഷ
നൂലില്‍ത്തന്നെ ആത്മാര്‍ഥമായി പകര്‍ന്നിട്ടുണ്ടാകും
ഒരു തുളളിമഷിയ്ക് ഒരു ജീവിതമാകാനധികം
സംസാരിക്കേണ്ടതില്ല